സംസ്ഥാനത്തെ സ്കൂള്‍ സമയം രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാക്കാന്‍ ഡോ. എം.എ.ഖാദർ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ വിഷയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 5 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചക്ക് ശേഷമുള്ള സമയം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി വിധി വന്നതോടെ പാലോളി കമ്മീഷന്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. മറ്റ് നൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ എതിരല്ല, മറിച്ച് അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കാന്‍ ആരും ശ്രമിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല.
കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.